Monday 14 June 2010

വരികള്‍ക്കിടയില്‍ വായിച്ചത്

ഭാഷ
കുടിയിറക്കപ്പെടുമ്പോഴാണ്
ഒരേ സംസ്ക്കാരത്തെ
ഇല്ലമെന്നും,
വീടെന്നും
പുരയെന്നും,
കുടിലെന്നും
വേര്‍ത്തിരിക്കപ്പെടുന്നത്

ഞാന്‍
എന്നെ
പുറത്തെടുക്കുമ്പോഴാണ്
നമ്പൂതിരിയെന്നും,
നായരെന്നും,
ഈഴവനെന്നും,
പുലയെനെന്നും
വേര്‍ത്തിരിക്കപ്പെടുന്നത്

വേര്‍ത്തിരിക്കപ്പെട്ടവര്‍
നോക്കുക്കുത്തികളാവുമ്പോള്‍
മണ്ണും, ജലവും
ആത്മാക്കളാവുന്നു...!!