Monday 7 September 2009

കപ്പലണ്ടിക്കാരന്‍

മരുഭൂമിയിലെ
സഞ്ചാരത്തിനിടയിലാണ്
ഒറ്റക്ക് നടക്കുന്ന
ഒട്ടകത്തെ കണ്ടത്
ഇവിടെ
ഒറ്റപ്പെടലുകള്‍,
ഒറ്റപ്പെടുത്തലുകള്‍
ഇന്നും,
ഇന്നലെയും തുടങ്ങിയതായിരിക്കില്ല.

വണ്ടിനിര്‍ത്തി
വഴിയരികില്‍ കണ്ട
അയാളില്‍ നിന്ന്
മൂന്ന് പൊതി വാങ്ങുമ്പോള്‍
എന്റെ സ്നേഹം
ഭാര്യയോടും കുഞ്ഞിനോടുമായിരുന്നില്ല.

എന്നാല്‍ എന്റെ പ്രേമം
അകലെ
പടിഞ്ഞാട്ട് നോക്കി
പരദേവതയെ ധ്യാനിച്ചിരിക്കുന്ന
അയാളുടെ ഭാര്യയോടും
കുഞ്ഞിനോടുമായിരുന്നു.

നിങ്ങള്‍
മരുഭൂമിയില്‍ ഉപേഷിച്ചുപോകുന്ന
ഒരോ പ്രേമങ്ങള്‍ക്കും
ഒരു ഒറ്റപ്പെടലിന്റെ
കഥ പറയാനുണ്ടാവും
ഒറ്റക്ക് നടക്കുന്ന ഒട്ടകത്തെപ്പോലെ
@@@

പുഴ ഡോട്ട്കോമില്‍ വായിക്കുക

http://www.puzha.com/puzha/magazine/html/poem2_jan11_10.html

4 comments:

  1. Dear Manu,
    manoharam...
    I am sure many NRI s might have experienced this feeling what you are trying to explain through this very few words.
    Cngratulations.
    Keep it up

    ReplyDelete
  2. "നിങ്ങള്‍
    മരുഭൂമിയില്‍ ഉപേഷിച്ചുപോകുന്ന
    ഒരോ പ്രേമങ്ങള്‍ക്കും
    ഒരു ഒറ്റപ്പെടലിന്റെ
    കഥ പറയാനുണ്ടാവും
    ഒറ്റക്ക് നടക്കുന്ന ഒട്ടകത്തെപ്പോലെ"
    സത്യം നിറഞ്ഞ വരികള്‍

    ReplyDelete